നീതിയ്ക്കും ന്യായതിനും വേണ്ടി കേസും കൂട്ടവുമായി കോടതി വരാന്തകൾ നടന്നു തേഞ്ഞ കുറേ ചെരുപ്പുകൾ ഉണ്ട്. വിചാരണക്കൂട്ടിൽ മുറുക്കിപ്പിടിച്ച കൈവെള്ളയിലെ തഴമ്പും കാലിയായ പേഴ്സും ആധിയിൽ വെന്തുരുകുന്ന കുറച്ചു മനസുകളെയും ഈ ചിത്രത്തിലൂടെ നിങ്ങൾക്ക് കാണം.
ഒരു വെള്ളക്ക (മച്ചിങ്ങ)തീർക്കുന്ന സംഭവങ്ങളുടെ പിന്നിൽ നടക്കുന്ന കേസും വിവിധ കോടതികൾ കയറിയിറങ്ങുന്ന ഒരു അമ്മയെ വെള്ളിത്തിരയിൽ കാണുന്ന ചിത്രമാണ് സൗദി വെള്ളക്ക അതിനൊപ്പം മനുഷ്യരെ മനസ്കൊണ്ടു സ്വനേഹിക്കാൻ മാത്രം പഠിച്ച കുറച്ചു ജീവിതങ്ങളും.
വലിയ ബഹളങ്ങളില്ലാതെ, തലച്ചോറിന് പൂർണവിശ്രമം നൽകി ഇരുന്ന് കാണാവുന്ന എന്റർടെയ്നറാണ് “ഗോൾഡ്’. പടം എങ്ങനെയൊക്കെ എടുത്തുവച്ചാലും എഡിറ്റിങ് ടേബിളിലാണ് അൽഫോൻസിന്റെ മാജിക്. ‘നേര’ത്തിലും “പ്രേമ’ത്തിലുമൊക്കെ ആ മികവു കണ്ടറിഞ്ഞവരാണ് നമ്മൾ.
ഓപറേഷൻ ജാവയ്ക്ക് ശേഷം തരുൺ മൂർത്തി തിരകഥയും സംവിധാനവും ചെയ്ത ചിത്രമാണ് സൗദി വെള്ളക്ക.
അവസാമില്ലാത്ത കോടതിയിടപാടുകളിൽ കുരുങ്ങിക്കിടക്കുന്ന ലക്ഷക്കണക്കിനു കേസുകളുടെ ഇടയിലേക്കാണ് കൊച്ചി ചെല്ലാനത്ത്തെ സൗദി പ്രദേശത്തു നിന്നും ആയിഷ റാവുത്തർ എന്ന വായോധിക കേസുമായി എത്തുന്നത്.വളരെ റിയലിസ്റ്റിക്കായി ഒരുക്കിയ ചിത്രം 14 വർഷത്തെ ഒരു അമ്മയുടെ കോടതി വാദങ്ങളുടെ ഒടുവിൽ നിർവികാരത്തിന്റെ,നിസഹായതയുടെ ഒരു മുഖവും കൈവിടാത്ത പ്രതീക്ഷയും ഈ ചിത്രത്തിൽ കാണാം.
പോലീസ് സ്റ്റേഷനിൽ നിന്നുമെത്തുന്ന അറിയിപ്പിൽ നിന്നും ഫ്ളാഷ് ബാക്കിലേക്കാണ് കഥ ആരംഭിക്കുന്നത്. ഐഷ റാവുത്തർ പെട്ടന്നൊരു കോപത്തിൽ ചെയ്തു പോയ പ്രവർത്തിയാണ് സിനിമയെ മുന്നോട്ടു കൊണ്ടു പോകുന്നത്. അതിൽ പോലീസ് സ്റ്റേഷനും കോടതിയുമൊക്കെ ഇടംപിടിക്കുന്നു. കേസ് 4 വർഷം പിന്നിടുമ്പോൾ അവരുടെ ചുറ്റുമുണ്ടായിരുന്ന ഒരുപിടിയാളുകളുടെ ജീവിതങ്ങൾ മാറി മറിഞ്ഞിരുന്നു. പുതിയ പാഠനങ്ങളും തിരിച്ചറിവും നൽകി. ശരി തെറ്റുകളുടെ പക്ഷമേതെന്നറിയാതെ മനുഷ്യരുടെ മനസിനൊപ്പം അവർ നിന്നു. നിർവികാരതയിൽ നിന്നും വെളിച്ചത്തിലേക്ക്, ഒരു നിറഞ്ഞ പുഞ്ചിരിയിലേക്ക് ആ ജീവിതം മാറി. ആ അമ്മ തന്റെ ദാരിദ്ര്യത്തിൽ പോലും കോടതിയിലേക്ക് വന്നത് ‘ഒരു വാക്കു പറയുന്നതിനു വേണ്ടിയായിരുന്നു. അത് ആ അമ്മയുടെ മുന്നിലുള്ള കഥാപാത്രത്തിനെന്ന പോലെ ഓരോ പ്രേക്ഷകരുടെയും ഹൃദയത്തിലേക്ക് വന്നു പതിക്കുന്നതായിരുന്നു.
പുതുമുഖം ദേവി വർമ്മയാണ് ഐഷ റാവുത്തറായി അഭിനയിച്ചിരിക്കുന്നത്. ഒപ്പം ലുക്മാൻ, ബിനു പപ്പു, സുജിത്ത് തുടങ്ങിയ പുതമുഖങ്ങൾക്കും പ്രാധാന്യം നൽകിയിരുന്നു.ശങ്കർ, രമ്യ സുരേഷ് തുടങ്ങിയ പരിചിത മുഖങ്ങളാലും ചിത്രം മനോഹരമാണ്.
ഹൃദയത്തെ തൊട്ട് കഥ പറയാൻ ഈ യുവ കലാകാരനു കഴിഞ്ഞിട്ടുണ്ട്. ചില സംഭാണങ്ങളും കഥാ വികാസങ്ങളും കാഴ്ചക്കാരന്റെ ഹൃദയത്തെ തൊട്ട്
തലോടിപ്പോകുന്ന മാജിക് സൗദിവെള്ളക്കയുടെ എല്ലായിടത്തുമുണ്ട്.
മെലോഡ്രാമയിലേക്കും അതിവൈകാരികതയിലേക്കും വഴുതി വീഴാതെ കൃത്യമായി അരിക് മനസിലാക്കി റിയലിസ്റ്റിക് ഭാഷ്യമായി കഥ പറയുന്നു.
പാലി ഫ്രാൻസിസിന്റെ സംഗീതം കഥയെ പ്രേക്ഷക ഹൃദയത്തിലേക്ക് കോറിയിടുന്നതിൽ വലിയ പങ്കുവഹിച്ചിട്ടുണ്ട്.കൊച്ചിയിലെ തികച്ചും സാധാരണക്കാരായ മനഷ്യരുടെ ജീവിതത്തിലേക്ക് കാമറക്കണ്ണുകളെ തുറന്ന ശരൺ വേലായുധനും കയ്യടി നേടുന്നു.
സൗദി വെള്ളക്ക എല്ലാം തികഞ്ഞ ഒരു ചിത്രമല്ല, എന്നാൽ പ്രേക്ഷകരുടെ ഹൃദയത്തിലേക്ക് അടുപ്പിക്കാവുന്ന കഥയും കഥാ സന്ദർഭങ്ങളും അതിലുണ്ട്. വെള്ളയ്ക്കയിൽ നിന്നും വളർന്നു പുതിയ വിത്തായിമാറുന്ന നാളികേരം പോലെ മനസ് വളരുന്ന ഒരുപറ്റം ജീവിതങ്ങളുടെ കഥ.